Tuesday, February 1, 2011

ശാന്തിയുടെ ലോകം

                               ഐക്യവും  ശാന്തിയും  സമാധാനവുമുള്ള  ലോകത്താണ്  ഞാനിപ്പോള്‍
                               അതെ,  ഞാനിന്നലെ  ഈ ലോകത്തോട്‌  വിട പറഞ്ഞു,
                               മര്‍ത്ത്യന്റെ  കൈകളാല്‍ അന്ത്യം
                               മഴുവിനെ  ഭയക്കാതെ , 
                              പുതു ജീവിതം

                                      

Monday, January 31, 2011

ബാല്യ കാല സ്മരണ

                                         മഞ്ഞു തുള്ളികള്‍  കിന്നരിക്കുന്ന  പ്രഭാതം
                                        പുലരിയുടെ മടിത്തട്ടില്‍  ചിരിക്കുന്ന പോന്നുഷസ്സു       
                                        ന്നീലകാശത്ത്  അന്നം തേടി പറക്കുന്ന  പക്ഷികള്‍
                                        തെങ്ങോല തുമ്പില്‍  ഉഞ്ഞലാടുന്ന  ഒലോഞാലി
                                        മുറ്റത്തിരുന്നു കരയുന്ന കാക്ക
                                        അമ്മയോടൊപ്പം  കുളക്കടവിലെക്കൊടുന്ന  ഞാന്‍ ,
                                        തെളിര്‍ വെള്ളത്തില്‍  ചാടിത്തിമിര്‍ക്കുന്ന  എന്റെ  കുരുന്നു മുഖം ,
                                        ഇതായിരുന്നുവെന്റെ  ഗ്രാമീണ പ്രഭാതം ..............
                                         മധുരമൂറുന്ന  ബാല്യ  കാല സ്മരണ
                                       

Friday, January 28, 2011

ശാന്തിതേടി പറക്കുന്ന കുരുവികള്‍

തെറിക്കുന്ന ഗ്രനീട്  ചീളുകള്‍ . ഉയരുന്ന അട്ടഹാസങ്ങള്‍ , നിലവിളികള്‍, ചുറ്റും ഭീതികരമായ അന്തരീക്ഷം , പായുന്ന യുദ്ധ ട്രെന്ച്ചുകള്‍ , ഇവയ്ക്കിടയില്‍ നിന്നും ജീവന്റെ തുവല്‍ സ്പര്‍ശം അവളെ ഉയിര്തെഴുന്നെല്പിച്ചു . അതെ , ജീവന്റെ ആയുസ്സിന്റെ മാലാഖ അവളെ രക്ഷപ്പെടുത്തി . എന്തിന്നു ?ആര്‍ക്കായ്‌?
                                                           വീടിന്റെ സ്ഥാനം ചില കല്ചീളുകളിലോതുങ്ങി . ഉറ്റവരും ഉടയവരും മരണത്തിന്റെ കരാലരുപത്തിന്റെ നിഴലില്‍ മറഞ്ഞു . അവളും അമ്മയും തനിച്ച് .......! യുദ്ധക്കെടുതികള്‍ പേറി ജീവിക്കവേ ,അമ്മയെ തനിച്ചാക്കി  അവളും മരണമുഖങ്ങളുടെ ഇരുളുകള്‍ തേടി യാത്രയായി . യുദ്ധമില്ലാത്ത ആകാശ ഭവനത്തിലേക്ക്‌ ,ശാന്തിയുടെയും  സമാധാനത്തിന്റെയും സംഗീതം നിറഞ്ഞ ലോകത്ത് സ്വര്‍ണചിരകുകള്‍  വച്ച് പാറിക്കളിക്കാന്‍ അവള്‍ക്ക് നേരത്തെ അവസരം ലഭിച്ചു .
         വര്‍ണ ശഭലമായ പ്രഭാതം . സൂര്യ  കിരണങ്ങള്‍ മഞ്ഞിന്‍ കണങ്ങളെ നോക്കി പുഞ്ചിരി തൂകി . പ്രഭാതത്തിലെ ഇളം കാറ്റിന്നു വസന്തത്തിന്റെ പരിമിലമുണ്ടായിരുന്നു . അവളുടെ കൊച്ചു പൂന്തോട്ടത്തില്‍ വിരിഞ്ഞ ചെണ്ട് മല്ലിക്കും  ജമന്തിക്കും   അവളുടെ പൊന്നനിയന്റെ       രക്തത്തിന്റെ മണമുണ്ടായിരുന്നു . എങ്കിലും അവന്റെ നിഷ്കലങ്ങമായ മുഖത്തെ മായാത്ത പുഞ്ചിരി പോലെ അവ അവളെ നോക്കി കുണുങ്ങി ചിരിച്ചു . ഇലത്തുമ്പുകളില്‍  ഉഞ്ഞാലാടുന്ന മഞ്ഞിന്‍ കണങ്ങള്‍ വസന്തത്തിന്റെ ലക്ഷണങ്ങളാണെന്ന് അവള്‍ക്കറിയാം . തണുപ്പ് ശക്തമയിരുന്നുവെങ്കിലും അവള്‍ ഒരുപാടു നേരം പൂക്കളെ നോക്കി  കിന്നരിച്ചുലാത്തി .
                             അവള്‍ മെല്ലെ അവളുടെ പ്രിയപ്പെട്ട ആപ്പിള്‍ മരത്തിന്നടുത്തെത്തി. കുഞ്ഞിലകളില്‍ വെള്ള മുത്തുകള്‍ പോലെ മഞ്ഞിന്‍ കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു . അവ അന്യോന്യം മന്ത്രിക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അവ അവളുടെ കുഞ്ഞനിയന്റെ  ദാരുണ മരണം  വിളിച്ചോ ത്തുന്നത് പോലെ അവള്‍ക്ക് തോന്നി .
                                        ഇരുണ്ട അന്തരീക്ഷം , പ്രഭാതത്തിനു പതിവ് ഭംഗിയില്ല , മഞ്ഞു ശക്ത്മന്നു, പുറത്തിറങ്ങാന്‍ നിര്‍വാഹമില്ല , ആകാശത്തിന്റെ നീലിമയെ അന്ധകാരം കീഴടക്കിയത് പോലെ അവള്‍ക്ക് തോന്നി . പൂന്തോട്ടത്തില്‍ പൂക്കളൊന്നും ഉണര്‍ന്നിട്ടില്ല ,ചെടികള്‍ക്കൊക്കെ വിഷാദം ,പൂമ്പാറ്റകള്‍ നിരാശ യോടെ തിരിച്ചു പോകുന്നു .
                                    തലസ്ഥാനത് യുദ്ധം ശക്തമാണെന്ന് അവള്‍ക്കറിയാം . എന്നാല്‍ അതിത്ര വേഗം കൊച്ചു ഗ്രാമങ്ങളെ  വലയിക്കുമെന്നു അവള്‍ക്കരിയാമായിരുന്നില്ല. ഉച്ചഭക്ഷണ സമയത്ത് ഉരുളക്കിഴങ്ങ് സൂപ്പ് മാത്രം ലഭിച്ചപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അവളുടെ മനസ്സില്‍ പ്രതിധ്വനിക്കുന്നു .
                                         " ഉരുളക്കിഴങ്ങിന് തന്നെ ഭയങ്കര വിലയാ.."
                                            യുദ്ധം മുരുകീക്കത്രേ  ഒന്നും കിട്ടന്ല്യ "
                                           അച്ഛന്റെ എഴുത്ത് പോലും ലഭിചില്യ "
                                          " എന്താ ചെയ്ക ദൈവമേ "
                                          " ക്യു , വേണ്ട  , "
                                         "  അങ്ങനെ പറഞ്ഞലെങ്ങന്യ "
                                          നിനക്കും അനിലിനും ചോക്ലൈടു  മേടിക്കാന്‍ പണം തരാം "   
                                     "   എങ്കി  താ അമ്മെ ..., ഞങ്ങള്‍ ഇപ്പൊ തന്നെ നിയാഗയിലേക്ക് പൂവ്വാ ചോക്ലൈറ്റ് തിന്നാന്‍  കൊതിയ്യാവ്വാ"
                    പിന്നെയെല്ലാം തക്രിതിയിലായിരുന്നു കമ്പിളി കുപ്പായവും ശുവും ധരിച് അവര്‍ രണ്ട പേരുംനിയാഗയിലീക്ക് പോയി . ചോക്ലൈറ്റ് യന്ത്രത്തില്‍ പണം വച്ച് അവര്‍ കുറെ നേരം കാത്തിരുന്നു ,പക്ഷെ ,,, അവര്‍ക്ക് ചോക്ലൈറ്റ് ലഭിച്ചില്ല .യന്ത്രത്തിലുള്ള ചോക്ലൈട്കളൊക്കെ മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞിരുന്നു .
                                                 പെട്ടന്നവരൊരു ശബ്ദം കേട്ടു . ഓടി വരുന്ന കുറെ ബൂട്ടുകളുടെ ശബ്ദങ്ങള്‍ , അട്ടഹാസങ്ങള്‍ ,നിലവിളികള്‍ .............................., അവര്‍ തിരിഞ്ഞു നോക്കി . ധാരാളം പട്ടാളക്കാര്‍ , കുറെ നിരായുധരെ ഇട്ടോടിക്കുന്നു ,
ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ തങ്ങളുടെ അച്ഛനെ ത്ല്രിച്ചരിഞ്ഞു .  ശത്രുക്കള്‍ക്ക് നേരെ തോക്ക് ഉന്നം പിടിക്കുന്ന അച്ഛനെ അവര്‍ കൗതുകപൂര്‍വ്വം നോക്കി നിന്നു. പെട്ടെന്ന്, ഒരു ശത്രു സൈനികന്‍ അച്ഛനെ തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു വീഴ്ത്തി ,
ചോരയില്‍  കുളിച് നില്‍ക്കുന്ന അച്ചന്നടുതെക്ക് അവര്‍ പാഞ്ഞടുത്തു
                                    " അച്ഛാ..............................................ഹയ്യോ ..........................................."
  അവരിരുവരും കരുഞ്ഞു കൊണ്ടോടിയെങ്കിലും അവരുടെ കണ്മുന്നില്‍ അച്ഛന്‍ മൃത്യുവടഞ്ഞു . അച്ഛന്റെ  മ്രിതെഹത്തിന്നടുക്കള്‍  കരഞ്ഞു കൊണ്ട് വിലപിക്കവേ , വെടിയുണ്ട അനിലിന്റെ നെഞ്ചിന്‍ കൂട് തുളച്ചു പുറത്ത് കടന്നു ........................
                               : എന്തൊരു  ദാരുണമായ വിധി :
സ്വന്തം അച്ഛന്റെയും  അനിയന്റെയും മരണം കണ്മുന്നില്‍ കാണാന്‍ വിധിക്കപ്പെട്ട നിര്‍ഭഗ്യവതി, വിധിയുടെ ക്രുരമായ ചെയ്തികളെ  നോക്കിയവള്‍ മിഴിച്ചിരുന്നു .പതിവ് പോലെ ജമന്തിയും മല്ലിയും കൊട്ടയിലാക്കി വില്‍ക്കാന്‍ പൂവന്‍ അവന്‍ വരില്ല , പുഴയില്‍ മത്സരിച്ചു നീന്തി കളിയ്ക്കാന്‍ അവനാവില്ല,  .... അവളുടെ കണ്‍കളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ഉറ്റി വീണു .
                    വിഷാദം മൂടിയ പൂന്തോട്ടത്തെ അവള്‍ നോക്കി നിന്നു .തന്റെ  അരുമയായ ആപ്പിള്‍ മരത്തെ തഴുകാന്‍ തുടങ്ങി .
     പച്ചയാര്‍ന്ന  ആപ്പിള്‍ മരത്തിന്റെ പുതുനാമ്പുകളില്‍ മഞ്ഞു തുള്ളികള്‍ ചിരിക്കുന്നു അവള്‍ തന്റെ പ്രിയ മരത്തെ നോക്കി നിശ്ചലയായിരുന്നു .
                               പെട്ടന്ന്, ഹുങ്കാര ശബ്ദത്തോടെ യുധട്രച്ചു ചീറിപ്പഞ്ഞു, അവളെ ലക്ഷ്യമാക്കിയൊരു വെടിയുണ്ടയും ,
അവള്‍ ഒരു കൊച്ചു തേങ്ങലോടെ നിലവിളിച്ചു , ഒന്ന് പിടഞ്ഞു പിന്നെ നിശ്ചലം ....
പക്ഷെ ......,
ശാന്തയായി  ഉറങ്ങാന്‍ പാറയുടെ  ഹൃദയമുള്ള  ആ  കഠിന ഹൃദയര്‍ അവളെ അനുവദിച്ചില്ല , ട്രഞ്ചില്‍ നിന്നും  നായ്ക്കളെ  അവര്‍ തുക്കിയ്റിഞ്ഞു. അവളെ ആ നായകള്‍ കടിച്ചു കീറി , ............................!

                          "ആ  .....................ആ   .......................ആ ........................."
ഉറക്കത്തില്‍  നിന്നും  ഞാന്‍ ഞെട്ടിയുണര്‍ന്നു .
                               ഹോ.  എന്തൊരു സ്വപ്നം "

                                


നഷ്ട്ട സ്വപ്‌നങ്ങള്‍

               നീ നിന്‍ അച്ചുതണ്ടിളിരുന്നോര്‍മ്മ വരയ്ക്കുന്നുവോ ,
               പകലോന്‍ എത്ര നലെന്നോര്മിക്കുന്നുവോ ,
              പച്ച വിരിക്കുമ നെല്‍വയലുകള്‍ ,
               തളിര്‍ത്തു നില്‍ക്കുന്ന സോയാബീന്‍ ചെടികള്‍ ,
              മടി വിളിക്കുന്ന തെങ്ങോലകള്‍ ,
              എങ്ങും ഹരിത വസന്തം,
              പക്ഷെ,...........
              എല്ലാം മഞ്ഞുരുകും വേഗതയില്‍
              അപ്രത്യക്ഷമായി .,]
              വികസനം, നഗര വല്‍ക്കരണം,
              എങ്ങും വികസനം
              വികസിത ഗ്രാമങ്ങള്‍ , വികസിത നഗരങ്ങള്‍,
              അവികസിത മനസ്സുകള്‍ ,


             ഭുമി  തന്‍  വിലാപം 

            രോഗി ,  ഞാനൊരു  പുതിയ രോഗി
            പനിയ്ക്കുന്നു , ചുമയ്ക്കുന്നു , വിറയുന്നു
           ഹ്ര്‍ദോഗം, കാന്‍സര്‍ , ശ്വാസ തടസം,
           എല്ലമെന്റെ രോഗങ്ങള്‍ ,
           വിശക്കുന്നു, ദാഹിക്കുന്നു ,
           മരുന്ന് വേണം  . വെള്ളം  വേണം
           ആഹാരം വേണം .....................
           എനിയ്ക്കല്ല ; എന്റെ മക്കള്‍ക്ക്
            മക്കളാല്‍ രോഗിയായോരുമ്മഞാന്‍
            അവരോടായ് കേഴുന്നു,
            ഹരിത ഗ്രിഹ വതകങ്ങലിനി
            പുറം  തള്ളരുത്
            ഇ . വേസ്റ്റ് -കളിനി
             പുറം തള്ളര്യ്ത്
             ദാഹജലംമലിനമാക്കരുത്
             ഒരമ്മയുടെ  അപേക്ഷയാണിത്‌
             അവഗനിക്കരുതൊരിക്കലും........

മാനിഷാദ

                            
             
                       യുദ്ധം ഭുമിയില്‍ നാശം വിതയ്ക്കും 
                       യുദ്ധം വേണ്ട നമുക്ക് 
                       യുദ്ധക്കെടുതികല്ലതികവും പേറും 
                       ദുര്‍ബലരായ വിഭാഗം 
                       പട്ടിണി രോഗം ദുരിതവുമായി
                       നാട് നശിക്കും നേരം 
                       നന്മ നിറഞ്ഞവര്‍ അധികവും 
                       ഭുമിയില്‍  നിന്നകലുന്നൊരു  നേരം 
                       എന്തിനു മര്‍ത്യ ഭുമിയിലിന്നീ 
                       നരകം ശ്രിഷ്ടിപ്പോ 
                       നാട് നശിക്കും നഗരി നശിക്കും 
                       നമ്മള്‍ തന്നെ നശിക്കും
                      യുധാക്കുംബാരത്തിന്നു        മുകളില്‍ 
                        എങ്ങനെ  സുഖമായുറങ്ങും 
                        വേണ്ട മര്‍ത്യ .............
                         ഭുമിയിലിനിയൊരു  യുദ്ധം   വേണ്ട




വിടരാതെ കൊഴിഞ്ഞ പൂക്കള്‍

  വര്‍ണ ശബളമായ പ്രഭാതം . ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം  മഴത്തുള്ളികള്‍ തെങ്ങോലത്തുമ്പില്‍  ഉഞ്ഞാലാടുന്നു . കുഞ്ഞു പൂക്കളില്‍ മഞ്ഞിന്‍ കണങ്ങള്‍ പുഞ്ചിരി തുകുന്നു . പുഴയുടെ മന്ദം മന്ദമായുള്ള  സംഗീതം മാത്രം . അന്നം തേടുന്ന കാക്കകള്‍ക്കെന്തേ ഇന്ന് ശബ്ദമില്ലേ ? നിത്യവും പാടാറുള്ള രാപ്പാടിയുടെ താലങ്ങലെന്തേ  ഇന്ന് തെറ്റി ? മീനുവിനെ ഉണര്താറുള്ള കരിയിലക്കിളികലെന്തെ ഇന്ന് നിശബ്ദരായി ? പുഴയുടെ സംഗീതത്തിനു ഒരു നിലവിളിയുടെ സ്വരമുണ്ടോ ?
                                                    ഇല്ല , ഒന്നും സംഭവിച്ചിട്ടില്ല , എങ്കിലും ഒരു മുക്ത . മീനു കണ്ണ് തിരുമ്മി എഴുന്നേറ്റു . "ഹോ" വല്ലാത്തൊരു നിശബ്ദത !  മീനു ഓല കൊണ്ട് പണിത തന്റെ മാന്‍ കുടിലിന്റെ ഉമ്മരതെക്കോടി .
                     "ഹായ് അമ്മെ.. .....! എന്റെ സുര്യകന്തി മൊട്ടിട്ടു .... കുഞ്ഞി മൊട്ടു , ഹായ് "
 മീനുവിന്റെ  സുര്യ കാന്തി മോട്ടിട്ടിരിക്കുന്നു ,സുര്യ കിരണങ്ങള്‍ മോട്ടിന്നു പുഞ്ചിരിയെകി , മഞ്ഞു കണങ്ങള്‍ മൊട്ടില്‍ പ്രശോഭിച്ചു ഈ പ്രഭാതം മീനുവിന്റെ മോട്ടുകള്‍ക്ക് ആനന്ദത്തിന്റെ വര്‍ണ മഴ സമ്മാനിച്ചു, മീനു മൊട്ടിനെ കണ്കുളിര്‍ക്കെ കണ്ടു "ഹായ് " ! എന്തൊരു ഭംഗി "

                        " മീനു നീ അവിടെ എന്തെടുക്വ   കുറെ നേരമായല്ലോ നേഎ എനീട്ടിട്ടു  , നിനക്ക് സ്കൂളില്‍ പോണ്ടേ..."? 

                                            * *  * * * * * * * * * * * * * * * * * * * * * * *

               "അമ്മെ................    ഒരു വല്യ ജെ. സി ബി .  നമ്മടെ പുരടെ അട്ത്ക്ക്  വര്വാ !     അമ്മെ  പേടിയാവ്വ്വ......."

ജെ.സി.ബി.യുടെ   നീളന്‍ കൈകളാല്‍ മീനുവിന്റെ പുര ആകാശം കണ്ടു താഴേക്ക്‌ പതിച്ചു . വിടരാന്‍ വെമ്പി നിന്ന സുര്യ കാന്തി മൊട്ടുകള്‍  വിടരാതെ കൊഴിഞ്ഞു . അവളുടെ സ്വപ്നങ്ങളെ പോലെ , ....... തന്റെ മോഹക്കൊട്ടരം കണ്മുന്നില്‍ തകര്‍ന്നടിയുന്നത് കാണാന്‍ മീനുവുന്റെ അച്ഛന്നു കേല്പുണ്ടയില്ല  . അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു . ഭര്‍ത്താവിന്റെ മരണത്താല്‍ ഭാന്തിയായ ഭാര്യ , അമ്മയും അച്ഛനും നഷ്ടപ്പെട്ട അനാഥ യായ മീനു .  മീനു അവസാനം എത്തപ്പെടുന്നത്  കട്ടികളെ തട്ടി കൊണ്ട് പോയി യചാനക്കിരുതുന്ന മാഫിയയുടെ അടുക്കല്‍                                           

                                   * *   * * * * * * * * **  * * * **  ** * * * ** * * **


വികസനത്തിന്റെ പേരില്‍ കിടിയോഴിപ്പിക്കപ്പെടുന്നവര്‍ക്ക്  സംരക്ഷണം വേണ്ടേ.....................................?

                                        * * * * * * * * * * * * * *  * * * * * * * * * * * * * *